ഓപ്പറേഷന്‍ കമല;കൊച്ചിയിൽ തെലങ്കാന പൊലീസ് റെയ്‌ഡ് നടത്തി
Nov 14, 2022, 15:00 IST
ഓപ്പറേഷന്‍ കമല ആരോപണവുമായി ബന്ധപ്പെട്ട് തെലങ്കാന പൊലീസ് കൊച്ചിയിൽ പരിശോധന നടത്തി. സംശയിക്കുന്ന വ്യക്തിയുടെ ലാപ് ടോപ്, 4 മൊബൈല്‍ ഫോണുകള്‍ എന്നിവ പിടിച്ചെടുത്തു. തുടര്‍ന്ന് അന്വേഷണ സംഘം ഇന്നലെ ഹൈദരാബാദിലേക്കു മടങ്ങി.അട്ടിമറി ശ്രമം ആസൂത്രണം ചെയ്യാൻ കൊച്ചിയിലെ വ്യക്തിയുടെ സഹായം തുഷാറിന് ലഭിച്ചുവെന്ന വിവരത്തെ തുടർന്നാണ് തെലങ്കാന പൊലീസ് കൊച്ചിയിൽ റെയ്ഡ് നടത്തിയത്.
തെലങ്കാനയിലെ 'ഓപ്പറേഷൻ കമല' ആരോപണത്തിൽ കൊച്ചിയിൽ പരിശോധന നടത്തി തെലങ്കാന പോലീസ്. എം എൽ എമാരെ ചാക്കിടാൻ ഇടനിലക്കാരനായി പ്രവർത്തിച്ചത് തുഷാർ വെള്ളാപ്പള്ളിയാണെന്ന് തെലങ്കാന സർക്കാർ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണ സംഘം കൊച്ചിയിലെത്തിയത്. വിവിധയിടങ്ങളിൽ പരിശോധന നടത്തിയ സംഘം മൊബൈൽ അടക്കമുള്ളവ പിടിച്ചെടുത്തതായാണ് വിവരം.
ടിആര്‍എസ് എംഎല്‍എമാരെ കൂറുമാറ്റാന്‍ ബിജെപി ശ്രമം നടത്തി എന്നാണ് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു ആരോപിച്ചത്. ഓപ്പറേഷന്‍ കമലയ്ക്ക് പിന്നില്‍ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയാണെന്നും, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നോമിനിയാണ് തുഷാര്‍ വെള്ളാപ്പള്ളിയെന്നും ചന്ദ്രശേഖര്‍ റാവു ആരോപിച്ചിരുന്നു.
തെലങ്കാന സർക്കാരിനെ അട്ടിമറിക്കാൻ എം എൽ എമാരെ ചാക്കിടാൻ 100 കോടിയോളം രൂപ ബി ജെ പി വാഗ്ദനം ചെയ്തുവെന്നായിരുന്നു തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു ആരോപിച്ചത്. ചർച്ചകൾക്ക് ചുക്കാൻ പിടിച്ചത് തുഷാർ വെള്ളാപ്പള്ളിയാണെന്ന് റാവു ആരോപിച്ചിരുന്നു. ടി ആർ എസ് എം എൽ എമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്ന മൂന്ന് മണിക്കൂറോളം നീളുനന് ഒളികാമറ ദൃശ്യങ്ങളും തെലങ്കാന സർക്കാർ പുറത്തുവിട്ടിരുന്നു. നാല് പേരാണ് എം എൽ എമാരുമായി ചർച്ച നടത്തിയത് ഇതിൽ ഒരാൾ തുഷാർ വെള്ളാപ്പള്ളിയാണെന്നാണ് റാവു ആരോപിച്ചത്.
തെലങ്കാനയിലെ 'ഓപ്പറേഷൻ കമല' ആരോപണത്തിൽ കൊച്ചിയിൽ പരിശോധന നടത്തി തെലങ്കാന പോലീസ്. എം എൽ എമാരെ ചാക്കിടാൻ ഇടനിലക്കാരനായി പ്രവർത്തിച്ചത് തുഷാർ വെള്ളാപ്പള്ളിയാണെന്ന് തെലങ്കാന സർക്കാർ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണ സംഘം കൊച്ചിയിലെത്തിയത്. വിവിധയിടങ്ങളിൽ പരിശോധന നടത്തിയ സംഘം മൊബൈൽ അടക്കമുള്ളവ പിടിച്ചെടുത്തതായാണ് വിവരം.
ടിആര്‍എസ് എംഎല്‍എമാരെ കൂറുമാറ്റാന്‍ ബിജെപി ശ്രമം നടത്തി എന്നാണ് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു ആരോപിച്ചത്. ഓപ്പറേഷന്‍ കമലയ്ക്ക് പിന്നില്‍ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയാണെന്നും, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നോമിനിയാണ് തുഷാര്‍ വെള്ളാപ്പള്ളിയെന്നും ചന്ദ്രശേഖര്‍ റാവു ആരോപിച്ചിരുന്നു.
തെലങ്കാന സർക്കാരിനെ അട്ടിമറിക്കാൻ എം എൽ എമാരെ ചാക്കിടാൻ 100 കോടിയോളം രൂപ ബി ജെ പി വാഗ്ദനം ചെയ്തുവെന്നായിരുന്നു തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു ആരോപിച്ചത്. ചർച്ചകൾക്ക് ചുക്കാൻ പിടിച്ചത് തുഷാർ വെള്ളാപ്പള്ളിയാണെന്ന് റാവു ആരോപിച്ചിരുന്നു. ടി ആർ എസ് എം എൽ എമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്ന മൂന്ന് മണിക്കൂറോളം നീളുനന് ഒളികാമറ ദൃശ്യങ്ങളും തെലങ്കാന സർക്കാർ പുറത്തുവിട്ടിരുന്നു. നാല് പേരാണ് എം എൽ എമാരുമായി ചർച്ച നടത്തിയത് ഇതിൽ ഒരാൾ തുഷാർ വെള്ളാപ്പള്ളിയാണെന്നാണ് റാവു ആരോപിച്ചത്.