മൃഗശാല ജീവനക്കാരൻ്റെ മരണം അന്വേഷണം വേണം ഐ.എൻ.ടി.യു.സി.

തിരുവനന്തപുരം മൃഗശാലയിൽ രാജവെമ്പാലയുടെ കടിയേറ്റ്
ഹർഷാദ് എന്ന ജീവനക്കാരൻ മരിക്കാനിടയായത് പൂർണ്ണമായും അധികൃതരുടെ പിഴവാണെന്നും ഭാവിയിൽ ഇത്തരം മരണങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സർക്കാരും മൃഗശാലാധി കൃതരും കൈക്കൊള്ളണമെന്നും
കേരളാമ്യൂസിയം ആൻഡ് സൂ എംപ്ലോയീസ് യൂണിയൺ (ഐ.എൻ.ടി.യു.സി) സംസ്ഥാന പ്രസിഡൻറ് വി.ആർ. പ്രതാപൻ ആവശ്യപ്പെട്ടു.
വിഷപ്പാമ്പുകളെയും
വന്യ മൃഗങ്ങളെയും പരിചരിക്കുന്നതിന് ഒരേസമയം
രണ്ട് ജീവനക്കാരെയാണ് നിയോഗിക്കേണ്ടത്, എന്നാൽ തിരുവനന്തപുരം മൃഗശാലയിൽ ഇപ്പോൾ രണ്ടു പേർക്ക് പകരം
ഒരാളെയാണ് നിയോഗിക്കുന്നത്.
അടിയന്തര ,അപകട
സാഹചര്യമുണ്ടായാൽ കൂടുകളിൽനിന്ന് അധികൃതരെ അറിയിക്കാൻ അലാറം സ്ഥാപിക്കണമെന്നത് പാലിച്ചിട്ടില്ല.
മുൻപ് കൂടുകൾക്കു പുറത്തു സ്ഥാപിച്ച അലാറം പോലും പ്രവർത്തിക്കാതായിട്ട് വർഷങ്ങളായി.
മൃഗശാലയിലെ അപകടസാധ്യതയുള്ള
മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് ഉപയോഗിക്കാൻ വേണ്ടി
യു.ഡി.എഫ് ഗവൺമെൻറിൻ്റെ
കാലത്ത് വാങ്ങിയ വാക്കിടോക്കി
മറ്റു ജീവനക്കാരാണ് ഇപ്പോൾ ഉപയോഗിക്കുന്നതെന്നും
വി.ആർ.പ്രതാപൻ കുറ്റപ്പെടുത്തി.
വന്യമൃഗങ്ങളെയും വിഷപ്പാമ്പുകളെ യും പരിചരിക്കുന്നതിന് നിയോഗിച്ചിരിക്കുന്ന തല്കാലിക തൊഴിലാളികളിൽ ബഹുഭൂരിപക്ഷവും ആദിവാസി, ദളിത് മേഖലകളിൽ നിന്നുള്ള യുവാക്കളാണ്. ഇവരുടെ സംരക്ഷണത്തിനും സുരക്ഷിതത്വത്തിനും വേണ്ട ജാഗ്രതാ നടപടികളില്ലെന്നും കൂടുതൽ
അപകടം ഉണ്ടാകുന്ന സ്ഥിതിയിലാണ് കാര്യങ്ങളെന്ന പരാതിയുണ്ടെന്നും യൂണിയൻ ആരോപിച്ചു.
ഹർഷാദിന് ജീവഹാനിയുണ്ടായ
സാഹചര്യത്തെക്കുറിച്ച് സർക്കാർ തലത്തിൽ അന്വേഷണം നടത്തണെമെന്നും പരിഷ്കരിച്ച പെരുമാറ്റച്ചട്ടം കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് വകുപ്പ് മന്ത്രിക്കും മുഖ്യമന്ത്രിക്കും നിവേദനം നൽകിയതായും യൂണിയൻ വാർത്താക്കുറിപ്പിൽ അറിയിച്ചു