കേന്ദ്ര പദ്ധതികൾ ജനങ്ങളിലെത്താതിരിക്കാൻ നീക്കം :കേന്ദ്ര മന്ത്രി വി.മുരളീധരൻ

ദരിദ്ര്യ ജനവിഭാഗങ്ങൾക്ക് നൽകാൻ കേന്ദ്രം അനുവദിച്ച 596.65 ടൺ കടല സംസ്ഥാന സർക്കാർ വിതരണം ചെയ്യാതെ പുഴുവരിച്ച് ഉപയോഗ ശൂന്യമായി എന്ന വാർത്ത ഞെട്ടിപ്പിക്കുന്നതാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു. പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന പ്രകാരം ലോക് ഡൗണിൽ ദുരിതത്തിലായ മുൻഗണനാ വിഭാഗത്തിൽപ്പെടുന്ന കുടുംബങ്ങൾക്ക് ലഭിക്കേണ്ടിയിരുന്ന ഭക്ഷ്യധാന്യങ്ങളാണ് സംസ്ഥാനത്തിന്റെ അനാസ്ഥ കൊണ്ട് പാഴായത് . കേന്ദ്ര പദ്ധതികൾ ജനങ്ങളിൽ എത്താതിരിക്കാനുള്ള ആസൂത്രിത നീക്കമാണോ ഇതിന് പിന്നിൽ എന്ന് സമഗ്ര അന്വേഷണം വേണം.
 
 കേന്ദ്ര പദ്ധതികൾ ജനങ്ങളിലെത്താതിരിക്കാൻ നീക്കം :കേന്ദ്ര മന്ത്രി വി.മുരളീധരൻ

ദരിദ്ര്യ ജനവിഭാഗങ്ങൾക്ക് നൽകാൻ കേന്ദ്രം അനുവദിച്ച 596.65 ടൺ കടല സംസ്ഥാന സർക്കാർ വിതരണം ചെയ്യാതെ   പുഴുവരിച്ച് ഉപയോഗ ശൂന്യമായി എന്ന വാർത്ത ഞെട്ടിപ്പിക്കുന്നതാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു.  പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന പ്രകാരം ലോക് ഡൗണിൽ ദുരിതത്തിലായ    മുൻഗണനാ വിഭാഗത്തിൽപ്പെടുന്ന കുടുംബങ്ങൾക്ക് ലഭിക്കേണ്ടിയിരുന്ന ഭക്ഷ്യധാന്യങ്ങളാണ് സംസ്ഥാനത്തിന്‍റെ  അനാസ്ഥ കൊണ്ട് പാഴായത് . കേന്ദ്ര പദ്ധതികൾ ജനങ്ങളിൽ എത്താതിരിക്കാനുള്ള ആസൂത്രിത നീക്കമാണോ ഇതിന് പിന്നിൽ എന്ന് സമഗ്ര അന്വേഷണം വേണം.    കേന്ദ്ര പദ്ധതികളോട്   സംസ്ഥാനം ഭരിക്കുന്ന കമ്മ്യൂണിസ്റ്റ് സർക്കാർ കാണിക്കുന്ന നിഷേധാത്മക സമീപനത്തിന്‍റെ ഒടുവിലത്തെ ഉദാഹരണമാണിത്. പാവപ്പെട്ട ജനങ്ങൾ കൊവിഡ് കാലത്ത് ദുരിതത്തിൽ കഴിയുമ്പോൾ ഭക്ഷ്യധാന്യങ്ങൾ നശിപ്പിച്ചത് മാപ്പർഹിക്കാത്ത കുറ്റമാണെന്നും മന്ത്രി പറഞ്ഞു.

      പ്രധാന മന്ത്രി ഭവന പദ്ധതി പ്രകാരം പാവപ്പെട്ടവരുടെ വീട് നിർമ്മാണത്തിന് കേന്ദ്രം അനുവദിച്ച 195.82 കോടി രൂപ സംസ്ഥാനം ചിലവഴിക്കാതെ പാഴാക്കിയ സി.എ.ജി  റിപ്പോർട്ട് പുറത്ത് വന്നതും അടുത്തിടെയാണ്. 2016 -2017 വർഷത്തിലും 2017 -18 വർഷങ്ങളിലുമായി  42431 വീടുകൾ പ്രധാനമന്ത്രി ഭവന നിർമ്മാണ പദ്ധതി പ്രകാരം നിർമ്മിക്കാൻ ലക്ഷ്യമിട്ടിരുന്നെങ്കിലും 16101 വീടുകൾ മാത്രമാണ് നിർമ്മിച്ചത്. സാധാരണ ജനവിഭാഗങ്ങൾക്ക് ലഭിക്കേണ്ട  പദ്ധതികളാണ് സർക്കാരിന്‍റെ കെടുകാര്യസ്ഥതയും അനാസ്ഥയും കൊണ്ട് ഗുണഭോക്താക്കൾക്ക് നിഷേധിക്കപ്പെടുന്നത്.  പൈപ്പ് വഴി എല്ലാ വീടുകളിലും  ശുദ്ധ ജലമെത്തിക്കാൻ ലക്ഷ്യമിടുന്ന ജൽ ജീവൻ മിഷനും കേരളത്തിൽ അർഹതയുള്ള കുടുംബങ്ങളിൽ എത്തുന്നില്ലെന്ന് കേന്ദ്ര ജലശക്തി മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഈ വർഷം 404.25 കോടി രൂപ ജൽ ജീവൻ മിഷൻ നടപ്പാക്കാൻ കേന്ദ്ര അനുവദിച്ചപ്പോൾ മുൻ വർഷത്തെ അവസ്ഥ ഉണ്ടാകരുതെന്ന് നിർദേശം നൽകിയതും ഓർക്കണം. പ്രധാനപ്പെട്ട കേന്ദ്ര പദ്ധതികൾ  സംസ്ഥാനത്ത് അട്ടിമറിക്കുന്ന സാഹചര്യം പരിശോധിക്കപ്പെടേണ്ടതാണ്. വികസന പ്രവർത്തനങ്ങൾ രാഷ്ട്രീയം നോക്കി മാത്രം നടപ്പാക്കുന്ന സമീപനം സംസ്ഥാന സർക്കാർ അവസാനിപ്പിക്കണം. വികസന കാര്യത്തിൽ രാഷ്ട്രീയം നോക്കാതെ മുന്നോട്ട് പോകുന്ന കേന്ദ്ര സർക്കാരിനെ മാതൃകയാക്കാൻ സംസ്ഥാനം തയ്യാറാകണമെന്നും മന്ത്രി പ്രസ്താവനയിൽ അറിയിച്ചു.