കര്‍ഷകരുമായി വ്യാഴാഴ്ച ചര്‍ച്ച തുടങ്ങുമെന്ന് സുപ്രീം കോടതി

കര്ഷക നിയമങ്ങള്ക്കെതിരേ പ്രതിഷേധിക്കുന്ന കര്ഷകരുമായി വ്യാഴാഴ്ച ചര്ച്ച തുടങ്ങുമെന്ന് സുപ്രീം കോടതി നിയോഗിച്ച സമിതി. നേരിട്ടു കാണാന് താത്പര്യപ്പെടുന്ന സംഘടനകളുമായി നേരിട്ടും അല്ലാത്തവരുമായി വീഡിയോ കോണ്ഫറന്സിംഗിലൂടെയും ചര്ച്ച നടത്തുമെന്ന് സമിതി അംഗം അനില് ഘന്വത് പറഞ്ഞു.നിയമം സംബന്ധിച്ച് തങ്ങള്ക്ക് നേരത്തെയുണ്ടായിരുന്ന നിലപാട് സമിതിയുടെ പ്രവര്ത്തനത്തെ ബാധിക്കില്ലെന്നും തങ്ങളുടെ വ്യക്തിപരമായ നിലപാട് ഒരിക്കലും സുപ്രീം കോടതിയില് നല്കുന്ന റിപ്പോര്ട്ടില് ഉണ്ടായിരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.കര്ഷക പ്രശ്നം പരിഹരിക്കുന്നതിന്റെ ഭാഗമായി സുപ്രീം കോടതി നിയോഗിച്ച നാലംഗ സമിതിയില് നിന്നു കര്ഷക സംഘടനാ
 
കര്‍ഷകരുമായി വ്യാഴാഴ്ച ചര്‍ച്ച തുടങ്ങുമെന്ന് സുപ്രീം കോടതി

കര്‍ഷക നിയമങ്ങള്‍ക്കെതിരേ പ്രതിഷേധിക്കുന്ന കര്‍ഷകരുമായി വ്യാഴാഴ്ച ചര്‍ച്ച തുടങ്ങുമെന്ന് സുപ്രീം കോടതി നിയോഗിച്ച സമിതി. നേരിട്ടു കാണാന്‍ താത്പര്യപ്പെടുന്ന സംഘടനകളുമായി നേരിട്ടും അല്ലാത്തവരുമായി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയും ചര്‍ച്ച നടത്തുമെന്ന് സമിതി അംഗം അനില്‍ ഘന്‍വത് പറഞ്ഞു.നിയമം സംബന്ധിച്ച്‌ തങ്ങള്‍ക്ക് നേരത്തെയുണ്ടായിരുന്ന നിലപാട് സമിതിയുടെ പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്നും തങ്ങളുടെ വ്യക്തിപരമായ നിലപാട് ഒരിക്കലും സുപ്രീം കോടതിയില്‍ നല്‍കുന്ന റിപ്പോര്‍ട്ടില്‍ ഉണ്ടായിരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.കര്‍ഷക പ്രശ്നം പരിഹരിക്കുന്നതിന്‍റെ ഭാഗമായി സുപ്രീം കോടതി നിയോഗിച്ച നാലംഗ സമിതിയില്‍ നിന്നു കര്‍ഷക സംഘടനാ നേതാവ് ഭൂപീന്ദര്‍ സിംഗ് മന്‍ പിന്മാറിയതിന്‍റെ പശ്ചാത്തലത്തിലാണ് അനില്‍ ഘനവതിന്‍റെ പ്രതികരണം.കര്‍ഷക നിയമങ്ങളിലെ വിവാദത്തിലായ പ്രശ്നങ്ങളെ കുറിച്ചു പഠിക്കാനാണ് കോടതി തങ്ങളെ നിയോഗിച്ചിരിക്കുന്നത്. അതിനാല്‍ കര്‍ഷക സംഘടനകള്‍ തങ്ങളോടു സഹകരിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. ഞങ്ങളാരും ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്നുള്ളവരല്ല.നിയമത്തെ എതിര്‍ക്കുന്നവരോടും അനുകൂലിക്കുന്നവരോടും സംസാരിക്കുകയാണ് തങ്ങളുടെ ലക്ഷ്യം. സര്‍ക്കാരുമായും ഈ വിഷയത്തില്‍ സംസാരിക്കും. നിയമം പിന്‍വലിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ തങ്ങള്‍ ബന്ധപ്പെട്ട കക്ഷികളുമായി സംസാരിച്ച്‌ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുമെന്നും അനില്‍ ഘന്‍വത് പറഞ്ഞു.