കോട്ടക് ‘ഹൗസ്‌ല 2.0’ അവതരിപ്പിച്ചു: സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ധൈര്യവും നിശ്ചയദാർഢ്യവും
കൊച്ചി:കഴിഞ്ഞ വർഷം അവതരിപ്പിച്ച ‘ഹൗസ്‌ല ഹേ തോ ഹോ ജായേഗാ’ എന്ന ആശയത്തിന്റെ തുടർച്ചയായി കോട്ടക് മഹീന്ദ്ര ബാങ്ക് ‘ഹൗസ്‌ല 2.0’ പുറത്തിറക്കി. ‘നിങ്ങൾക്ക് വ്യത്യസ്തമായ ഒരു സ്വപ്നമുണ്ടെങ്കിൽ, അത് യാഥാർത്ഥ്യമാക്കാൻ നിങ്ങളോടൊപ്പം കോട്ടക് ഉണ്ട്’ എന്നതാണ് ഇതിന്റെ പ്രമേയം.
2025-ൽ അവതരിപ്പിച്ച ‘ഹൗസ്‌ല ഹേ തോ ഹോ ജായേഗാ’ എന്ന ആശയം ആധുനിക ഇന്ത്യയുടെ മനോഭാവത്തെ പ്രതിഫലിപ്പിക്കുന്നതായിരുന്നു. വിവിധ തൊഴിലുകളിലും നഗരങ്ങളിലും തലമുറകളിലുമുള്ള ഇന്നത്തെ ഇന്ത്യക്കാർ വലിയ സ്വപ്നങ്ങൾ കാണുകയും, കൂടുതൽ ഉയരങ്ങൾ ലക്ഷ്യമിടുകയും, മുൻതലമുറകൾ ചിന്തിച്ചിട്ടില്ലാത്ത സാധ്യതകൾ സൃഷ്ടിക്കുകയും ചെയ്യുന്നു.
ഈ പശ്ചാത്തലത്തിലാണ് ‘ഹൗസ്‌ല 2.0’ പുറത്തിറക്കിയിരിക്കുന്നത്.
‘ഹൗസ്‌ല 2.0’-ലൂടെ ആളുകൾക്ക് അവരുടെ സ്വപ്നങ്ങൾ പിന്തുടരാൻ ആവശ്യമായ ധൈര്യവും നിശ്ചയദാർഢ്യവും നൽകാനാണ് ബാങ്ക് ലക്ഷ്യമിടുന്നത്. അർത്ഥവത്തായ പുരോഗതി പലപ്പോഴും ധൈര്യത്തെ ആശ്രയിച്ചിരിക്കുന്നു. ആളുകൾക്ക് വലിയ സ്വപ്നങ്ങൾ മാത്രമല്ല, അവ യാഥാർത്ഥ്യമാക്കാനുള്ള നിശ്ചയദാർഢ്യവും ആവശ്യമാണെന്ന് കോട്ടക് വിശ്വസിക്കുന്നു. ആ അർത്ഥത്തിൽ, അഭിലാഷത്തിനും പ്രവർത്തനത്തിനുമിടയിലുള്ള പാലമാണ് ‘ഹൗസ്‌ല’.

"അർത്ഥവത്തായ കാര്യങ്ങൾ സൃഷ്ടിക്കാൻ സാധിക്കുന്ന സാഹസികമായ തീരുമാനങ്ങളെയും വളർച്ചാ അഭിലാഷങ്ങളെയും പിന്തുണയ്ക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ആളുകളുടെ വലിയ ആശയങ്ങൾ യാഥാർത്ഥ്യമാകുന്നത് കാണാൻ ഇന്ത്യക്കാർ ആഗ്രഹിക്കുന്നുണ്ടെങ്കിലും പലപ്പോഴും മടി തടസ്സമായി നിൽക്കാറുണ്ട്. ആ തടസ്സം നീക്കി, ആശയങ്ങളെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ ആളുകളെ സഹായിക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നതെന്ന് കോട്ടക് മഹീന്ദ്ര ബാങ്കിന്റെ ബിസിനസ് ബാങ്കിങ് മേധാവിയും ചീഫ് മാർക്കറ്റിങ് ഓഫീസറുമായ രോഹിത് റാവു പറഞ്ഞു.
"ഇന്നത്തെ ഇന്ത്യയിൽ അഭിലാഷങ്ങൾ ധാരാളമുണ്ട്. എന്നാൽ ഈ അഭിലാഷങ്ങളെ പ്രവർത്തനമാക്കി മാറ്റാനുള്ള നിശ്ചയദാർഢ്യമാണ് പ്രധാനം. ആളുകൾ വലിയ സ്വപ്നങ്ങൾ കാണുമ്പോഴും തീരുമാനങ്ങൾ എടുക്കാൻ മടിക്കുന്നു. ഈ മനുഷ്യസഹജമായ മടി മാറ്റി, വ്യക്തികൾ അർത്ഥവത്തായ പുരോഗതിയിലേക്ക് കാലെടുത്തു വെക്കുന്നത് ഉറപ്പാക്കുക എന്നതാണ് ‘ഹൗസ്‌ല 2.0’ മുന്നോട്ട് വെക്കുന്ന വിശ്വാസമെന്ന് കാർഡ്‌വിൻഡ് ക്രിയേറ്റീവ് കൺസൾട്ടൻസിയുടെ സി.ഇ.ഒ രാമകൃഷ്ണ ദേവരാജ് പറഞ്ഞു.
പ്രത്യേകിച്ച്, ഇന്ത്യക്കാർ കൂടുതൽ വലിയ തോതിൽ നിർമ്മിക്കാനും സൃഷ്ടിക്കാനും ആഗ്രഹിക്കുന്ന സാഹചര്യത്തിൽ, ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിലൂടെ രാജ്യത്തിന്റെ സ്വയംപര്യാപ്തതയിലേക്കുള്ള യാത്രയ്ക്ക് സംഭാവന നൽകാനും, അല്ലെങ്കിൽ മാറിക്കൊണ്ടിരിക്കുന്ന ആഗോള സാമ്പത്തിക സാഹചര്യത്തിൽ ഉയർന്നു വരുന്ന അവസരങ്ങൾ മുതലെടുക്കാനും ക്യാമ്പയിൻ ഊന്നൽ നൽകുന്നു.
