ആരോഗ്യ വകുപ്പിലെ ജീവനക്കാരെ പഞ്ചായത്ത് ജോലികൾക്ക് നിയോഗിക്കുന്നു; മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു

 
state human

പട്ടികവർഗ വിഭാഗക്കാർ ഉൾപ്പെടെയുള്ള സാധാരണക്കാരുടെ ആരോഗ്യ പരിപാലനം നിർവഹിക്കുന്ന  ആരോഗ്യ വകുപ്പിലെ ഫീൽഡ് തല ജീവനക്കാരെ 
പഞ്ചായത്ത് ഡ്യൂട്ടിയിൽ നിന്നും  ഒഴിവാക്കണമെന്ന പരാതി അടിയന്തരമായി പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ.

കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ജില്ലാ കളക്ടർക്കാണ് നിർദ്ദേശം നൽകിയത്.

വിതുര പഞ്ചായത്ത് സെക്രട്ടറിയാണ് ആരോഗ്യ വകുപ്പ് ജീവനക്കാരെ പഞ്ചായത്ത് ഡ്യൂട്ടിക്ക് നിയോഗിച്ചതെന്ന് പരാതിയിൽ പറയുന്നു. കോവിഡ് കേസുകൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ ആവശ്യാനുസരണം ആരോഗ്യ വകുപ്പ് ജീവനക്കാർ ഇല്ലാത്തത് ബുദ്ധിമുട്ടുണ്ടാക്കുന്നു.  വിതുര പഞ്ചായത്തിലെ കല്ലൻ കുടി, തച്ചൊരു കാല, കൊടിയ കാല, മാങ്കല, ചെറുമണലി, ബോണക്കാട് മുതലായ ആദിവാസി ഊരുകളിൽ പനി പടർന്നു പിടിക്കുകയാണെന്ന് പരാതിയിൽ പറയുന്നു. ആരോഗ്യ വകുപ്പ് ജീവനക്കാരെ  മറ്റ്  ജോലികൾക്ക് നിയോഗിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവുണ്ടെന്നും പരാതിയിൽ പറയുന്നു. വിവരാവകാശ പ്രവർത്തകനായ എ. സത്യൻ സമർപ്പിച്ച പരാതിയിലാണ് നടപടി.