പ്രിയദര്‍ശിനി സാഹിത്യ പുരസ്‌കാരം-2023

ഒരു ലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്ന പ്രഥമ
പുരസ്‌കാരം സാഹിത്യത്തിലെ സമഗ്ര സംഭാവനയക്ക്
 
congress

സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്ക് സാഹിത്യ പുരസ്‌കാരം ഏര്‍പ്പെടുത്തി കെപിസിസി.  സംഘടനാ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണനും പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സ് വൈസ് ചെയര്‍മാനും കെപിസിസി ജനറല്‍ സെക്രട്ടിയുമായ പഴകുളം മധുവും കെപിസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

കെ.പി.സി.സിയുടെ പ്രസിദ്ധീകരണ വിഭാഗമായ 'പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സാണ് പ്രിയദര്‍ശിനി സാഹിത്യ പുരസ്‌കാരം എന്ന പേരില്‍ സാഹിത്യ അവാര്‍ഡ്  സമ്മാനിക്കുന്നത്.
ഒരു ലക്ഷം രൂപയും ശില്പവും, പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ആദ്യവര്‍ഷം സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്കാണ് അവാര്‍ഡ്. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന മലയാളത്തിലെ മികച്ച കൃതിക്കാണ് അവാര്‍ഡ് നല്‍കുന്നത്.അവാര്‍ഡ് നിര്‍ണയത്തിന് ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ അധ്യക്ഷനായ അഞ്ചംഗ അവാര്‍ഡ് നിര്‍ണയ സമിതിയെ പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സ് ചെയര്‍മാന്‍ കൂടിയായ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി ചുമതലപ്പെടുത്തി.