ബോംബ് നിര്‍മ്മാണത്തിനിടെ പൊട്ടിത്തെറിച്ച് കണ്ണൂരില്‍ രണ്ട് സി പി എം പ്രവര്‍ത്തകര്‍ക്ക് പരിക്ക്

 
bom

 ബോംബ് നിര്‍മ്മാണത്തിനിടെ നടന്ന സ്ഫോടനത്തില്‍ രണ്ട് സി പി എം പ്രവര്‍ത്തകര്‍ക്ക് പരിക്ക്. വിനീഷ്, സാരില്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.പാനൂര്‍ കൈവേലിക്കല്‍ മുളിയാത്തോട് രാത്രി ഒരു മണിയോടെയായിരുന്നു സംഭവം. അപകടത്തില്‍ വിനീഷിന്റെ ഇരു കൈപ്പത്തിയും അറ്റുപോയി. കണ്ണൂരില്‍ നിന്നും വിനീഷിനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റും.

 തെരഞ്ഞെടുപ്പ് പടിവാതിക്കല്‍ നില്‍ക്കെ ബോംബ് നിര്‍മ്മാണത്തിനിടെ നടന്ന സ്‌ഫോടനത്തില്‍ ഒരു സി പി എം പ്രവര്‍ത്തകന്‍ മരിക്കുകയും ഒരാളുടെ നില ഗുരുതരമായി തുടരുകയും ചെയ്യുന്നതിനിടെ രാഷ്ട്രീയ തിരിച്ചടി മുന്നില്‍ക്കണ്ട് നിഷേധനക്കുറിപ്പുമായി സി പി എം. കണ്ണൂരിലെ പാനൂരില്‍ ബോംബ് സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ച സംഭവത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്നും സമാധാനപരമായ തിരഞ്ഞെടുപ്പ് ഉറപ്പു വരുത്താനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ദൗര്‍ഭാഗ്യകരമായ സംഭവമുണ്ടായിരിക്കുന്നതെന്നും സി പി എം പ്രസ്താവനയില്‍ പറയുന്നു. മുളിയാത്തോട് സ്‌ഫോടനവുമായി ബന്ധപ്പെട്ട് സമഗ്രവും വിശദവുമായ അന്വേഷണം നടത്തണമെന്നും സി പി എം പ്രസ്താവനയില്‍ വ്യക്തമാക്കി.

പാനൂര്‍ ബോംബ് സ്‌ഫോടനത്തില്‍ പരിക്കേറ്റ കൈവേലിക്കല്‍ സ്വദേശി ഷെറിന്‍ ആണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ മറ്റൊരു സി പി എം പ്രവര്‍ത്തകന്‍ വിനീഷിന്റെ നില ഗുരുതരമായി തുടരുകയാണ്. ഷെറില്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് സ്‌ഫോടനം ഉണ്ടായത്. പാനൂരില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ ടെറസില്‍ ബോംബ് നിര്‍മ്മാണത്തിനിടെയാണ് സ്‌ഫോടനം നടന്നതെന്നത്.

‘കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. സ്‌ഫോടനത്തില്‍ പരിക്കുപറ്റിയ വിനീഷ് സി പി എം പ്രവര്‍ത്തകരെ അക്രമിച്ച കേസിലുള്‍പ്പടെ പ്രതിയാണ്. മരിച്ച ഷെറിനും സമാനമായ കേസില്‍ പ്രതിയാണ്. ആ ഘട്ടത്തില്‍ തന്നെ ഇയാളെ പാര്‍ട്ടി തളളിപ്പറഞ്ഞതുമാണ്. നാട്ടില്‍ അനാവശ്യമായി പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതിന്റെ കൂടി പശ്ചാത്തലത്തിലാണ് പാര്‍ട്ടി പരസ്യമായി തള്ളിപ്പറഞ്ഞത്. അത്തരം ഒരു സാഹചര്യത്തില്‍ സ്‌ഫോടനത്തില്‍ പരിക്കുപറ്റിയവര്‍ സി പി എം പ്രവര്‍ത്തകര്‍ എന്ന നിലയിലുള്ള പ്രചാരണം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ളതാണ്’. പ്രസ്താവനയില്‍ പറയുന്നു.

സമാധാനം നിലനിര്‍ത്താനും അതിന് വേണ്ടി മുന്നിട്ടിറങ്ങി പ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുകയും ചെയ്ത പാര്‍ട്ടിയാണ് സി പി എം. സമാധാനന്തരീക്ഷം ഉറപ്പു വരുത്തുന്നതിന് സി പി എം നടത്തിയിട്ടുള്ള ശ്രമങ്ങള്‍ ഇതര രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പൊലീസിനും ബോധ്യമുള്ളതാണ്’, സിപിഐഎം പാനൂര്‍ ഏരിയ സെക്രട്ടറി കെ ഇ കുഞ്ഞബ്ദുള്ള പ്രസ്താവനയില്‍ പറഞ്ഞു.

പാനൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെയാണ് സ്‌ഫോടനമുണ്ടായതെന്നാണ് പ്രാഥമിക വിവരം. നാല് പേര്‍ക്കായിരുന്നു സ്‌ഫോടനത്തില്‍ പരിക്കേറ്റത്. സ്‌ഫോടനത്തില്‍ ഗുരുതര പരുക്കേറ്റ വിനീഷ് സി പി എം ലോക്കല്‍ കമ്മിറ്റി അംഗത്തിന്റ മകനാണ്. വിനീഷിന്റെ ഇരുകൈപ്പത്തികളും സ്‌ഫോടത്തില്‍ അറ്റുപോയിരുന്നു.

എന്നാല്‍ ബോംബ് നിര്‍മ്മാണത്തിനിടെയാണ് സ്‌ഫോടനം നടന്നതെന്നാണ് പൊലീസ് എഫ് ഐ ആറില്‍ പറയുന്നത്. സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ പൊലീസ് വ്യാപക പരിശോധന തുടങ്ങിയിട്ടുണ്ട്. പ്രശ്‌ന ബാധിത ബൂത്തുകളുടെ കണക്കുകള്‍ പൊലീസ് ശേഖരിക്കുന്നുണ്ട്. വോട്ടര്‍മാര്‍ക്ക് ഭയരഹിതമായി വോട്ട് രേഖപ്പെടുത്താനുള്ള സാഹചര്യം ഒരുക്കുമെന്ന് പൊലീസ് അറിയിക്കുന്നു.